Friday 21 October 2011

അനാഥം -അനന്തം .



(കവി അയ്യപ്പന്നു ആദരാഞ്ജലികള്‍ )

പാതയോരത്ത് 
ആറിതണുത്തു കിടന്നു 
ഒരു അനാഥമാം കവിതാ പുസ്തകം 
ആരോരുമറിയാതെ 

നെടുംബാത യറിഞ്ഞില്ല
അക്ഷരങ്ങളുടെ ചുണ്ടില്‍ 
ഉറുമ്പരിക്കുന്ന സത്യം 

നീ മരിച്ചെന്ന സത്യം 
ദഹിക്കാതെ  കിടക്കുന്നു 
ചെറു കുടലിന്‍ 
പല നാഭി കളിലും 

ഇല്ലാത്ത ഭാരം 
വഹിക്കുവാ നായുണ്ടൊരു 
നാടക ത്തിരയിളക്കം 
അണിയറ  നാടകത്തില്‍ 

വരുതിയാം തോഴ നെത്ര -
നിദ്ര മുടിച്ചുവെന്നാലും -നിന്‍റെ 
പേരില്‍ ചേക്കേറിടാമോരംബരചുംബി .

വാരി വിതറാനെന്‍
വാഗ്ദാനങ്ങ ളൊന്നു മില്ല 
വാറു പൊട്ടിയ വേദനയുടെ 
ചെറു വാക്കുകളല്ലാതെ .

******************




Saturday 8 October 2011

കള്ള പ്പൂച്ച .




വാക്കുകള്‍ കോരി നിറച്ച 
മോഹ വണ്ടികള്‍ 
നിരന്തരം 
കയറിയിറങ്ങുമ്പോള്‍ 
അറിയാതെ 
നമ്മുടെ റെയില്‍ പാളങ്ങളില്‍ 
തീ പടരുന്നു .

ഒഴുക്കിന്‍റെ ഗതി നോക്കി ചൂണ്ടയെരിഞ്ഞു
അണിയറയില്‍ കാത്തിരിക്കുന്നു 
അസുര കാലത്തിന്റെ 
ഹൃദയ മിടിപ്പുകള്‍ 

പ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു 
നിഷ്കര്‍ഷതയാല്‍ അടച്ചിട്ട 
വാതിലുകള്‍ 
ഓരോന്നായി തുറന്നു കൊടുക്കുന്നേരം ..

പരിധിക്കു  പുറത്താകുന്ന 
ജീവിത പാത്രത്തില്‍ നിന്നും 
ചുടു ചോര മോന്തി കുടിക്കുന്നു 
കള്ള പ്പൂച്ച .
     
      ***

Monday 23 May 2011

കുഞ്ഞുടുപ്പ്‌


[കുഞ്ഞുങ്ങളുടെ കബറിടം കണ്ടപ്പോള്‍ എഴുതിയതാണ് .. അടുത്തടുത്ത്‌ അടുക്കി വെച്ചിരിക്കുന്നു .. മീസാന്‍ കല്ലുകള്‍ .. 
കുഞ്ഞുങ്ങള്‍ മരിച്ചുപോയ ലോകത്തെ എല്ലാ മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നു ..]


ഒരു കുഞ്ഞുടുപ്പ്‌
പാറി
കിടക്കുന്നു.
പൂപറിക്കേണ്ട
പ്രായത്തില്‍.
മടിത്തട്ടില്‍
അമ്മിഞ്ഞയൂട്ടുമ്പോലെ,
തലവെച്ച് കിടക്കുന്നു
അതിരു കല്ല്‌,
ജനല്‍പൊളി-
അടയ്ക്കുന്നേയില്ല-
കണ്ണ്.





Tuesday 3 May 2011

ദര്പ്പണം

അപൂര്‍ണതയുടെ 
തിക്കും 
തിരക്കുമാണ് 
കണ്ണാടിക്കു മുന്നിലെ 
നീണ്ട ക്യൂവില്‍ 

മരവിച്ച 
മുഖ ഭാവങ്ങളെ
പ്രസന്നതയിലേക്ക് 
മാറ്റിയുടുപ്പിക്കുന്നുണ്ടാകാം 

വറ്റിയ
ചുണ്ടുകളില്‍ നിന്നും 
ചിരിയുടെ കുഞ്ഞു ങ്ങളെ 
തുറന്നു വിടുന്നുണ്ടാകാം..

വിക്കുള്ള വന്റെ 
വരികളിലെ ഇടവേളകളില്‍
മൌനത്തിന്റെ മന്ദ ഹാസമകാം ...

മുടന്തുള്ളവന്റെ നീണ്ട 
വഴികളില്‍ 
ചുരുണ്ടു കിടക്കുന്നുണ്ടാകാം ..

എങ്കിലും,സുഹൃത്തേ ......
നിന്നിലെക്കടുത്തടുത്തു 
വരുന്നുണ്ടൊരു 
പിണക്കം 
എന്നിലേക്കിങ്ങനെ ഒളിഞ്ഞു 
നോക്കുന്നതിനു. 

          ൦         

Wednesday 23 March 2011

ചിത്രശലഭം


ചിത്രശലഭം എന്ന
ഒരു വാക്ക് എന്റെ ചെവിയില്നീ
തൂവിയെതെയുള്ളൂ
മനസ്സില്നിന്നും
ചിറകിട്ടടിക്കാന്തുടങ്ങി
ഒരു കൂട്ടം ആനന്ദങ്ങള്‍!

മുന്പ് ആരില്നിന്നോ
കേള്വിയാല്മാത്രം അറിഞ്ഞിരുന്ന
മനസ്സു
പൊതിഞ്ഞു വെച്ചിരുന്നു
പല നിറങ്ങളില്
ശലഭങ്ങളെ .

കുഞ്ഞു ചിറകു മായുള്ള
അതിന്റെ ആഗമനം
പരിസരത്തെ
കാട്ടു പൂവിന്റെ ഗന്ധം
വമിപ്പിക്കുമായിരുന്നു

എങ്കിലും ദയനീയമാണ്
കാഴ്ചകള്
തറയില്ഉറുമ്പുകളുടെ കടിയേറ്റ
ഒരു ചിത്ര ശലഭം
പകുതി നഷ്ടം വന്ന ചിറകുമായ്
ഹതാശയായ്ഇഴയുന്ന അവസ്ഥാന്തരങ്ങള്‍ .
‍ ‍ ‍ ‍ ‍ ‍





കല്ലടുപ്പ്

കണ്ണീര്
കാച്ചിയുതിയ
ഒരടുപ്പുണ്ടായിരുന്നു
അതിന്റെ
കല്ലടരുകള്ക്ക്
കാലം കേള്ക്കാതെ പോയ
പിടച്ചിലുണ്ടായിരുന്നു
സഹനം കണ്ട
വിറകു കൊള്ളികള്
നീറി നീറി
തേങ്ങുന്നുണ്ടായിരുന്നു
ഉടഞ്ഞുപോയ
മണ്ചട്ടിയിലെ
മല്സ്യക്കുഞ്ഞിനെത്തേടി
കടലിലെ ഒരമ്മ
വിരുന്നു വന്നിരുന്നു
ഇല്ലാത്ത അന്നത്തെ
വേവിച്ചു വേവിച്ചു
എത്ര കുന്നുകള്ഉറങ്ങിയിട്ടുണ്ടാകും
ചവര്പ്പന് യാഥാര്ത്ഥ്യം
കണ്ടു കണ്ടു
എത്ര കൂരകള്
ഉറക്കത്തിലേക്കു
വഴുതികാണും
അപ്പോഴും
കാരുണ്യത്തിന്റെ
ഹൃദയം പിളര്ത്തി
ഒരു നെല്ക്കതിര്
പിന്നെയും
ഉതിര്ന്നു കൊണ്ടിരുന്നു
‍ ‍ ‍ ‍ ‍ ‍‍ ‍ ‍ ‍

മറു പുറം



ജീവിതത്തോട്
പിണങ്ങിയ നനഞ്ഞ ഒരു ഉടുപ്പ്
കാടിനോട്‌ കൊഞ്ചി
അയലില്
വെയില്‍ കുടിച്ചു കുടിച്ചു
വരണ്ടു
വെറുതെ
ഉണങ്ങുന്നു .

അറിയാതെ

അറിയാതെ നമ്മള്അടുക്കുന്നു
അകതാരിലൊരു പാട് മോഹത്താല്
ചിറകിട്ടടിച്ചു പറക്കുന്നു നാം
പ്രണയ വാതില്ക്കലേക്ക്
എന്നിട്ടുമേന്തെ ഓമനേ
സന്ധ്യ പോല്
അകലുന്നു
പിന്നെയും
നമ്മള്
ഇനിയുണ്ടാകുമോ
ഒരു പകല്മുന്നിലായ്
കവിതയായ്
‍ ‍ ‍ ‍


അയനം


അബോധ പരമായ
ഒരു അറിവാണ്
ഘടികാരം

വിജനതയില്
നിലച്ച ഘടികാരത്തിലേക്ക്
ചിന്തയുടെ ഒഴുക്കിനെ കെട്ടഴിച്ചു
ആരോ
കാലം എന്ന കവിതയില്മുഴുകുന്നു

നിറഞ വൃത്ത ത്തിലേക്കു
ഇരുളിനെയും വെളിച്ചത്തെയും ആവാഹിച്ചു
ജീവിത പുസ്തകത്തിലെ
ഓരോരോ ദിവസത്തെ
നുള്ളിയെടുക്കുന്നു

അയനങ്ങളില്അനുഗാമിയായും
നിദ്രയില്അവധാനതയോടെ
മൌനം വരിച്ചും
ജീവിതത്തിന്റെ പുറത്തേറി സവാരിചെയ്യുന്നു

എവിടെനിന്നോ വഴി തെറ്റി വരുന്ന
കാറ്റിന്റെ കൂടെ ഒഴുകുന്ന
മേഘത്തെ പോലെ
ചുമന്നു ചുമന്നു മടുക്കുന്നു
ചില നേരങ്ങളില്
ഒരു ശവത്തെ
‌ ‍ ‍ ‍













രാത്രി വണ്ടി

പുഴ കടന്നു പോകുന്ന
രാത്രി വണ്ടികളില്
അപഥ സഞ്ചാര
ഒളി വേഗങ്ങള്
തൃഷ്ണകല്മിഴി തുറന്നു
പതുക്കെ കടന്നു പോകും
ഒളിയിടങ്ങളിലേക്ക്
ഇരുട്ടിന്റെ യാമങ്ങളില്
നിലാവിന്റെ നെറുകയില്
മുത്തമിടാന്മോഹിച്ചു പോകും
പരല്മീനുകള്
വേര്പാടിന്റെ നാഴികയില്
അകലാന്പറ്റാത്തത്ര ഒഴുക്കില്പെട്ട്
ശ്വാസം മുട്ടും പരസ്പരം നമ്മള്
ശൂന്യ തയില്
പൊട്ടി വിടരുന്ന
മൌനത്തിന്റെ ഭാഷയില്ഇണപോലുമറിയാതെ
ഒരു കുതിച്ചു പായലിന്നു മെയ്യ്വഴങ്ങും
അപ്പോഴേക്കും
ബന്ധങ്ങളെ കോര്ത്തിണക്കി
ഇന്ജിനുകള്ചൂളം വിളിക്കുന്നുണ്ടാകും
ദേഹത്തെ കിടത്തി മോഹങ്ങളെത്ര -
റയില്പാളങ്ങള്കയറിയിറങ്ങി
നമ്മളറിയാതെ എത്ര രാത്രി വണ്ടികള്
പാലം കടന്നു പോയി
‍ ‍ ‍ ‍ ‍ ‍ ‍ ‍ ‍ ‍


മൂന്നു കവിതകള്‍

ഇലകള്‍:

കാറിന്റെ ചാട്ടവാറേറ്റ്
ആടിയുലഞ്ഞു
വിനീതനായി
തൊഴുതു നില്ക്കുന്നു
പാവം
ഇലകള്
0
മറു പുറം :

ജീവിതത്തോട്
പിണങ്ങിയ
നനഞ്ഞൊരുഉടുപ്പ്
കാറ്റിനോട് കൊഞ്ചി
അയലില്
വെയില്കുടിച്ചു കുടിച്ചു
വരണ്ടു
വെറുതെ ഉണങ്ങുന്നു .
0
നെടുമ്പാത:

മുറിച്ചു നീന്താനവുന്നില്ല
ജീവിതമേ
നിന്റെ നെടുംബാതകള്
മിഴികളില്
ജലച്ചുംബനം കൊണ്ടുള്ള
മുത്തം വെക്കലും
നിദ്രകള്
പൊള്ളിക്കുന്ന
നിന്റെ
കിനാവിനെയും
          0

കിണര്‍


അഭിലാഷങ്ങള്ക്ക്
ദാഹിച്ചു വലഞ്ഞാലും
നിവര്ന്നു
‍ ‍
കിടക്കാനാവില്ല 
കിണറിന്

മോഹങ്ങള്
പ്രതലത്തില്വന്നു
ചിറകിട്ടടിച്ചു കരഞ്ഞാലും
കവിഞ്ഞൊഴുകുകില്ല
അടിയോഴുക്കുകള്

ആര്ദതയുടെ സിമെണ്ടും
കുളിരിന്റെ മണ്ണും
കൂട്ടി കുഴിച്ചാകും
പടവുകള്തേക്കുന്നത്

എത്ര കൊരിയാലും
മതി വരില്ല നമ്മുടെ
അകത്തെ ആസക്തിയുടെ
ദാഹം

പാതിര നേരത്ത്
കിണറ്റിന്കരയോട് ഒറ്റക്കു
നോസ്സു പറയുന്നതു കേട്ടു
നിലാവ്
നിശ്ശബ്തമായ്
ചിരിയെ ആഗിരണം ചെയ്യുന്നുണ്ടാകും

കുഞ്ഞു നാളില്
ആരും പറഞ്ഞത് കേട്ടില്ല
കിണറോളം ആഴമുണ്ട്
ജീവിതത്തിനെന്നു
‍ ‍ ‍ ‍

പ്രണയപര്‍വം

വേരുകളില്ലാതെ
ഒരാല്മരം
വളരുന്നുണ്ട്
അസ്വസ്ഥകള്
ചില്ലകളായും
ഇടയ്ക്കു വെട്ടി വെട്ടി
മുറിക്കുമ്പോഴും
വെള്ള മില്ലാതെ
പിന്നെയും നീ എത്ര
വേഗമാണ്
വളരുന്നത്
o
‌ ‍ ‌

പ്രണയാതുരം......



നമ്മള്‍ നടക്കാത്ത തീരത്തെ
മണല്‍  തറിയില്‍ 
 ഇപ്പോള്‍
സങ്ങടം പൂക്കുന്നു .......

0
നോട്ടം വെട്ടിയെടുത്ത
ഒരു മുഖം
ഹൃതയത്തില്കിടന്നു
പിടക്കുന്നു

o

ഏകാന്തതയില്ഒറ്റക്കിരിക്കുന്ന
പ്രായ മായ ഒരു മരം
കൊടുങ്കാറ്റിനെ
കെട്ടിപ്പിടിക്കാനായ്
പ്രാര്ഥിക്കുന്നു

o




ഉമ്മ

പുക നിറഞ്ഞാല്
അടുക്കളയില്കാണില്ല ഉമ്മയെ
നനവിനെ ഊതി മന്ത്രിച്ച്
അകത്തെ നിശ്വാസം
അടുപ്പോളം ചെല്ലുന്നുണ്ടാകും
ആയുസ്സോളം നീളം കൂടിയ
ചുണ്ടുകളാല്‍.
പിറക്കും മുന്പേ
ഉണര്ന്നു കാണും
ഉടുമുണ്ടില്ലാത്ത
അയക്കോറ പോലെ
ഉറുമിയിലാടും അടുക്കളയെ ,
എന്നാലും ഇല്ലാത്തതു പെരുപ്പിച്ചു
കത്തിക്കില്ല
എന്റെ ഉമ്മ.
വിഭവം നിരന്നാല്
ഉള്ളം പിടയുന്നുണ്ടാകും
പഴിയെ
പേടിച്ചു, പേടിച്ചു .
അമ്മിക്കല്ലില്ഇഴഞ്ഞ്
അയലില്ഉലഞ്ഞു
വെളുക്കാതെ
അലക്കു കല്ലിലും ...
അന്തി പാതിരക്ക്
കിണറ്റു വക്കില്
ജീവിത ആഴങ്ങളെ
കരക്കെത്തിക്കാന്
ഏന്തി ഏന്തി വലയുന്നുണ്ടാകും .
0
‍ ‌ ‍ ‍ ‍ ‍ ‍ ‍ ‍